District News
കോഴിക്കോട്:വെള്ളയില്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ വച്ച് യുവതിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി കോട്ടൂളി സ്വദേശി മമ്മിളി മീത്തല്‍ വീട്ടില്‍ അഷിത്തി (26) നെ പോലീസ് പിടികൂടി.
2025 ഓഗസ്റ്റില്‍ യുവതിയെ സുഹൃത്തായ പ്രതി വെള്ളയില്‍ ഹാര്‍ബറിന് സമീപത്തു വച്ച് ബലാത്സംഗം ചെയ്യുകയും മൊബൈലില്‍ നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി വീണ്ടും ഉപദ്രവിച്ചുവെന്നുമാണ് കേസ്. പൊതു സ്ഥലത്തു വച്ച് മദ്യപിച്ചതിനും സരോവരത്ത് വച്ച് യുവതിയെ ഹെല്‍മറ്റ് കൊണ്ട് അടിച്ചു പരിക്കേല്‍പ്പിച്ചതിനും കേസുകള്‍ നിലവിലുണ്ട്.
District News
ഇളന്തുരുത്തി: പെരുവാംകുളങ്ങരയിൽ യുവാവിന്റെ വീട്ടിലേക്ക് നാടൻ ബോംബ് എറിഞ്ഞശേഷം ഒളിവിൽപോയ പ്രതിയെ ഒല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു. പൂത്തോൾ സ്വദേശി താന്നിക്കൽവീട്ടിൽ ആകാശ്(33) ആണ് പിടിയിലായത്.
2025 ജൂൺ 20 രാത്രിയിലാണ് കേസിനാസ്പദമായ സംഭവം. പെരുവാംകുളങ്ങരയിലുള്ള നിധിൻ എന്നയാളുടെ വീട്ടിലേക്ക് രാത്രി 11 മണിയോടെ കാറിലെത്തിയ സംഘം നാടൻ ബോംബ് എറിഞ്ഞശേഷം രക്ഷപ്പെടുകയായിരുന്നു.
സൈബർ സെല്ലിന്റെ സാങ്കേതിക സഹായത്തോടെയുള്ള അന്വേഷണത്തിൽ കൃത്യത്തിന് ഉപയോഗിച്ച വാഹനം ബംഗളൂരുവിൽനിന്നു കണ്ടെത്തുകയും പിന്നീട് നടത്തിയ അന്വേഷണത്തിൽ പ്രതികളെ തിരിച്ചറിയുകയുംചെയ്തു. രണ്ടാംപ്രതി നെടുപുഴ സ്വദേശി ആരോമലിനെ പോലീസ് നേരത്തെ പിടികൂടി യിരുന്നുവെങ്കിലും സൂത്രധാരനായ ആകാശ് ഒളിവിൽതന്നെയായിരുന്നു.
മൊബൈൽ ഫോൺ പോലും ഉപയോഗിക്കാതിരുന്ന പ്രതി തമിഴ്നാട്, ബാംഗ്ലൂർ എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞതിനുശേഷം തൃശൂരിൽ എത്തിയിട്ടുണ്ടെന്ന രഹസ്യവിവരം ലഭിച്ചയുടൻ ഒല്ലൂർ പോലീസ് പിടികൂടുകയായിരുന്നു.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഒല്ലൂർ അസിസ്റ്റന്റ് കമ്മീഷണർ എസ്പി സുധീരൻ, ഇൻസ്പെക്ടർ ബൈജു, എസ്ഐമാരായ ജീസ് മാത്യു, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാരായ എം.എ. അജിത്, വി.എ. മാധവൻ, സിവിൽ പോലീസ് ഓഫീസർമാരായ കെ.എൻ. നിരാജ്മോൻ, പി.പി. അജിത്, എസ്. വിനീത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.
Kerala
കൊച്ചി: എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ പെണ്‍കുട്ടിക്ക് നേരെ ലൈംഗീകാതിക്രമം കാട്ടിയെന്ന പരാതിയിൽ പ്രതി അറസ്റ്റില്‍. തിരുവനന്തപുരം കീഴാരൂര്‍ സ്വദേശി സജീവാണ് റെയില്‍വേ പലീസിന്റെ പിടിയിലായത്. പ്രതിയുടെ അതിക്രമത്തിന്റെ വിഡിയോ ഉള്‍പ്പെടെ പെണ്‍കുട്ടി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു.
പുനെ- കന്യാകുമാരി എക്സ്പ്രസിൽ തൃശൂരിലേക്ക് പോകാനായാണ് യുവതി കഴിഞ്ഞ ദിവസം റെയില്‍വേ സ്റ്റേഷനിലെത്തിയത്. യുവതി ട്രെയിനിലേക്ക് കയറാന്‍ തുടങ്ങുമ്പോഴായിരുന്നു സജീവിന്റെ അതിക്രമം.
യുവതി ബഹളം വയ്ക്കുകയും പ്രതിയുടെ മുഖത്തടിക്കുകയും ചെയ്തു. യുവതി കാമറ ഓണ്‍ ചെയ്ത് വീഡിയോ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് മറ്റ് യാത്രക്കാര്‍ ഇയാളെ ഓടിച്ചിട്ട് പിടിക്കുകയും പോലീസിനെ വിവരമറിയിക്കുകയുമായിരുന്നു.